ATTAPPADI

Thursday, March 27, 2014

ആദിവാസി യുവാക്കൾ

ആദിവാസി യുവാക്കളിലൂടെ വികസനം
സാമൂഹ്യമായും വിദ്യഭ്യാസപരമായും ഏറെ ഉന്നതിയിൽ നിൽക്കുന്ന കേരളത്തിൽ ആദിവാസികൾ ഏറെ ദുരിത പൂര്ണമായ ജീവിതം നയിക്കുന്നതിന്റെ പാശ്ചാത്തലത്തിൽ ഇത്തവണത്തെ ലോക   ആദിവാസി ദിനം  കടന്നു പോയി( AUGST 9 th) . അവർ കാടിൻറെ മക്കൾ ആണ്  നാടിന്റെയും.ആദിവാസികളുടെ തനിമയും സംസ്കാരവും സംരക്ഷിക്കപ്പെടെണ്ടതാന്. അതെ സമയം നല്ല ഭക്ഷണവും ചികിൽസയും വിദ്യാഭ്യാസവും ഇവർക്ക്  ലഭിക്കണം. നിർഭ്ഗ്യവശാൽ സ്വന്തം തനിമകൾ  നഷ്ട്ടമാകുന്ന, എല്ലാത്തരം ചൂഷണത്തിനും ഇരയാക്കപ്പെടുന്ന സമുഹമായി ആദിവാസികൾ  മാറിക്കൊണ്ടിരിക്കുന്നു.
ആരോരും  അറിയാതെ സമുഹത്തിന്റെ മുഖ്യധാരയിൽ നിന്നും അകന്നു മാറി  കുന്നിൻ പുറങ്ങളിലും മലയോര ഭാഗങ്ങളിലും കഴിയുന്നവ വിഭാഗം ആണ് ആദിവാസികൾ . പട്ടിക വർഗത്തിൽ പെടുന്നവരാനെ ഇന്ത്യയിലെ ആദിവാസി ജനത.തിരുവിറ്റംകൂർ -കൊച്ചി സംസഥാനത്ത് ഇവർ ആദ്യകാലത്തെ കാട്ടുജാതികൾ എന്നും മലബാറിൽ കാട്ടുകുരുമാർ എന്നും അറിയപ്പെട്ടു .
കേരളത്തിൽ 38  ആദിവാസി വിഭാഗങ്ങൾ ഉണ്ട്.      കാനേഷുമാരി പ്രകാരം ജനസംഗ്യ  3,64169     ആണ് .
പാർശ്വവത്ക്കരിക്കപ്പെട്ട  ഈ ജനവിഭാഗത്തിന്റെ അസിതിത്വവും, അന്ധസ്സോടെയും അഭിമാനാത്തോടെയും ജീവിക്കാനുള്ള അവകാശങ്ങളെയും ഹനിക്കാൻ  നമുക്കാകുമോ ?
കാലങ്ങളായി    ഇവർ നേരിട്ടു കൊണ്ടിരിക്കുന്ന ചൂഷണങ്ങളും  പിറന്നുവീണ മണ്ണിൽ നിലയുരപ്പിക്കാനുമുള്ള ശ്രമവും, അവരുടെ മേല്ള്ള ആദിപത്യവും,വന്യ മൃഗ ശല്ല്യങ്ങളും,നിരക്ഷരതയും ,  പട്ടിണിയും, പട്ടിണി മരണങ്ങളും നിത്യ സംഭവങ്ങൾ ആകുന്നു .   ഇവരുടെ അവകാശന്കളെ  സംരക്ഷിക്കൻ നമ്മുക്ക്  കഴിയണം. ചിന്നിചിതറി കിടക്കുന്ന ഈ ജനവിഭാഗത്തിന്റെ പിന്നോക്കാവസ്ഥക്ക്   കാരണങ്ങൾ തേടി അലഞ്ഞാൽ എണ്ണിയാൽ തീരാത്ത ഉത്തരങ്ങൾ നമ്മുക്ക് കിട്ടും.വികാസങ്ങൾ നാമാമാത്രമായ ഈ ജനവിഭാഗത്തിന്  വികസനത്തിന്റെ വെളിച്ചങ്ങൾ പകര്ന്നു നൽകാം.
നിലനില്പ്പിന്റെപിടിവള്ളികൾ  അറ്റ് ഇവർ നിസ്സഹായരായി നിൽക്കുന്നു.
അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന ഏറണാകുളം ജില്ലയിൽ വനന്തരങ്ങളിൽ ഒരു വിഭാഗം അധിവസിച്ചു  എന്നത്  അത്ഭുതം ആണ്.അതെ മനുഷ്യ സങ്ങല്പ്പങ്ങല്ക്കും അപ്പുറം ദുരിതത്തിൽ…..
.    എറണാകുളം ജില്ലയിൽ  താലുക്കിൽ  കുന്നത്ത്നാട് താലുക്കിൽ കൂവപ്പടി  ബ്ലോക്കിൽ ആണ് വെങ്ങൂർ  ആദിവാസി കോളനി  സ്റ്റിതിചെയ്യുന്നത്.       ചതുരശ്ര കിലോ മീറ്റർ വ്യാപിച്ചു കിടക്കുന്ന ഈ പഞ്ചായത്തിന്  15 വാർഡുകൾ  ഉണ്ട് .മല അരയ വിഭാഗത്തിൽ പെട്ട ഈ ആദിവാസി സമൂഹം . കോതമംഗലം ടൌണിൽ നിന്നും     ജീപ്പിൽ  കാട്ടു പാതയിൽ കൂടി  പോയാൽ പൊങ്ങിന്ച്ചുവട്  ആദിവാസി കോളനിയിൽ എത്താം. 48.01 ച.കി.മീ വിസ്തീര്‍ണ്ണമുള്ള ഈ പഞ്ചായത്തില്‍ കോട്ടപ്പാറയും പെരിയാറിന്റെ വടക്കു ഭാഗത്ത്  അതിരപ്പള്ളി വാഴച്ചാല്‍ വരെ വിസ്തൃതമായ വനപ്രദേശവും ഈ പഞ്ചായത്തിന്റെ പ്രത്യേകതയാണ്.  ഗ്രാമീണജനതയില്‍ ഭൂരിഭാഗവും ചെറുകിട നാമമാത്ര കൃഷിക്കാരും കര്‍ഷക ത്തൊഴിലാളികളുമായിരുന്നു.
ജനസംഖ്യ         :               20621
പുരുഷന്‍മാര്‍                :               10378
സ്ത്രീകള്‍           :               10243
ജനസാന്ദ്രത       :               83
സ്ത്രീ : പുരുഷ അനുപാതം    :               987
മൊത്തം സാക്ഷരത    :               89.56
സാക്ഷരത (പുരുഷന്‍മാര്‍)     :               93.48
സാക്ഷരത (സ്ത്രീകള്‍)                :               85.
പൊടി പടർത്തി  കുണ്ടും കുഴിയും നിറഞ്ഞ കാനന പാതയും താണ്ടി  വീടണയാൻ ഇവർ  കൊടുക്കേണ്ടത്  1800/-  രൂപ.ആ കാശിനു അവന്റെ കണ്ണുനീരിന്റെ  നനവ്  ഉണ്ട് . ആ വന പ്രദേശത്തെ വികസനം എന്നത്  എത്തിനോക്കിയിട്ടില്ല .
ആകെ ഉള്ള  ആഡംബരം ഒരു റേഷൻ കട,അഗ്നവാടി, വല്ലപ്പ്പോഴും തുറക്കുന്ന ഒരു ആരോഗ്യകേന്ദ്രം , ഇടിഞ്ഞു വീഴാറായ ഒരു കമ്മ്യൂണിറ്റി ഹാൾ , ഈറ്റയിൽ പണി തീര്ത്ത ഒരു കടയും. എങ്കിലും ഇവർ  പരാതി പറയുന്നില്ല .
വര്ഷങ്ങക്ക് മുമ്പേ എവിടെ പോസ്റ്റുകൾ സ്ഥാപിച്ചു കറണ്ട്  കണക്ഷൻ കിട്ടിയിരുന്നു എന്ന്  പഴമക്കാര് സാക്ഷ്യപ്പെടുത്തുന്നു.. കാട്ടാനയുടെ ആക്രമണം രൂക്ഷമായപ്പോൾ  പോസ്റ്റുകൾ  നിലം പൊത്തി. ഈ വനമേഖല ഇരുട്ടിൽ മൂടി. എവിടുത്തുകാരുടെ  മനസിലും . കാട്ടാന ശല്യം കാരണം കൃഷി ഇറക്കാനോ  പരിപാലിക്കാനോ ആകാത്ത  അവസ്ഥ . വിദ്യാഭ്യാസം  ഇല്ലാത്ത  സ്ത്രീകളും  കുട്ടികളും. ചുരുക്കം  ചില  കുട്ടികൾ  ഹോസ്റെലുകളിൽ  നിന്ന്  പഠിക്കുന്നുണ്ട് .
ആരോഗ്യം ക്ഷയിച്ച വയോജനങ്ങൾ ,ആരോടും ഇടപഴാകാതെ വീടിനുള്ളിൽ ഇരിക്കുന്ന സ്ത്രീകളും നിത്യ കാഴ്ച ആകുമ്പോൾ  വികസനത്തിന്റെ ഒരു നേരിയ പ്രകാശം ഇവരിൽ കാണാം. മാറ്റത്തിന്റെ  ഒരു ഇളം  കാറ്റ്   ഇവിടുത്തുകാരെ തഴുകി കടന്നു  പോകുന്നു.
കാടിനുള്ളിൽ  ഒരു നവജ്യോതി ……
അതെ..എന്തിനും  ഏതിനും കോതമംഗലം സിറ്റിയെ ആശ്രയ്ക്കുന്ന ഇവിടുത്തുകാര്ക്ക്  ഒരു ചെറിയ സഹായം ഇതായിരുന്നു  ഈ യുവാക്കളുടെ  ലക്ഷ്യം. കൂലി പണി  സ്വന്തം  കുടുംബത്തെ തുണക്കില്ല്ല  എന്ന്  മനസിലാക്കി  ഒരു സ്വയം തൊഴിൽ കണ്ടെത്താൻ ഇവരെ പ്രേരിപ്പിച്ചത്  ഈശ്വരൻ ആകാം .
സ്ഥലം ST PROMOTOR ജയ മോൾ മുൻകൈ  എടുത്ത്    യുവകരങ്ങൾ ഒന്നായപ്പോൾ പിറവി  എടുത്തത്  ഒരു കൂട്ടായ്മ ആയിരുന്നു . ഒരു പുരുഷ സ്വയം സഹായ  സംഘം. കാടിന് നടുവിൽ  ഒരു കൊച്ചു കട ആയിരുന്നു  ഇവരുടെ  ലക്ഷ്യം.  2012  ഓഗസ്റ്റ്‌ മാസത്തിൽ രൂപീകരിച്ച  വർണ്ണം എന്ന ഗ്രൂപ്പ്‌     നാളിതു വരെ രജിസ്റ്റർ ചെയിതിട്ട്ല്ല .  രജിസ്റ്റർ ഫീസ്‌     രൂപ . അതെ ഇവര്ക്ക്  ഒരു ഭാരിച്ച തുക  ആണ് . ഈ ഗ്രൂപ്പിൽ  പ്രധാനികൾ പ്രസാദ്‌ ചന്ദ്രൻ  ,  സോമൻ തങ്ക്പ്പൻ   ,ശേഖരൻ കൃഷണൻ എന്നിവർ ആണ് .
ഇവർ പിരിച്ച്ടുത്ത  ചെറിയ തുക ആയിരുന്നു  ആദ്യ  മുതൽ മുടക്ക് . ഒരു ജീവിത മാർഗവും അതിൽ ഉപരി  ഒരു സഹായവും ആയി മാറിയ ഈ സംരഭത്തിനു  പുറകിൽ ഇവരുടെ ആത്മവിശ്വാസവും ലക്ഷ്യ  ബോധവും ഉണ്ട്. സ്വയം തൊഴിലിന് സഹായം നല്കാം എന്നാ പഞ്ചായത്തിന്റെ വാക്ക്  ഇതു  വരെ നിറവെരിയിട്ടില്ല.
അന്നു  മുതൽ  അവിടുള്ളവർ  ഈ കടയെ ആശ്രയിച്ചു കഴിയുന്നു. കച്ചവടം നന്നായി പോകുമ്പോഴും ഇവരുടെ  മനസ്സിൽ  വെവലാതി  ആണ്. കോതമംഗലം വരെ പോയി സാധനങ്ങലെടുട്ടെ തിരികെ  വരൂവാൻ നല്കേണ്ട കൂലി അസഹനീയം.
ഈ സംരംഭത്തെയും  ഇവരുടെ ആത്മാർത്ഥയയൂം മുൻ നിർത്തി വികസനത്തിൻറെ വിത്തുകൾ  നമ്മുക്ക്  പാകാം .
കുറച്ചുകൂടി മെച്ചമായൊരു കടയും സ്വന്തം ആയൊരു വാഹനവും  ഇവരുടെ സ്വപനം ആണ് . ഇവർ  സ്വപ്നം കാണുന്നു പുതു  തലമുറയുടെ പുരോഗതി. നല്ലൊരു തൊഴിലും ഉയർന്ന  ജീവിത സാഹചര്യങ്ങളും കിട്ടിയാൽ ഇവർ  നടന്നു കയറും.  പുതിയ ഒരു  ജനതയുടെ  പിറവിക്കായി ഇവർ  വഴി തുറന്നു കഴിഞ്ഞു . നമ്മുക്കും വഹിക്കനാകില്ലേ  ഇതിൽ ഒരു പങ്ക് .  ഇവർക്ക്  നേർക്ക്  സഹായത്തിന്റെ ഒരു കൈ നീട്ടുവാൻ താൽപര്യം ഉള്ള സന്നദ്ധ സംഘടനകളുടെ  ശ്രദ്‌ ത കായി  കുറിക്കുന്നു . ഇവരുടെ  ആഗ്രഹം നിറവേറാൻ  ഒരു കൂട്ടായ പ്രവർത്തനം ആവശ്യമാണ്‌ .
. തങ്ങൾക്ക്  സ്വന്തം ആയി ഒരു വാഹനം ആയാൽ  അത്  തങ്ങളുടെ  ആവശ്യം കഴിഞ്ഞാൽ  മിതം ആയ  നിരക്കിൽ സർവീസ് നടത്താൻ തയ്യാർ ആണെന്ന്  ഇവര പറയുന്നു.ഈ യുവ മനസുകളെ മുൻനിർത്തി ചരിത്രം രചിക്കാൻ  നമുക്കാകണം. മാറ്റം  അനിവാര്യം ആയ ഈ ജനവിഭാഗങ്ങളിലെക്ക്  പുരോഗതിക്കായി ഉള്ള  വർണ്ണ ദീപങ്ങൾ നമ്മുക്ക് പകർന്നു  നൽകാം . ഇനി വരും തലമുറ ഒന്നിനും തല കുനിക്കാൻ പാടില്ല. അവരുടെ  കണ്ണുനീർ  ഇനി  ഉതിരാതെ ഇരിക്കട്ടെ.
വികസന പ്രവർത്തനങ്ങൾ  എപ്പോഴും  തുടങ്ങെടാതെ താഴെ തട്ടിൽ നിന്നും ആണ് . അതിനു ഏറ്റവും ഭദ്രമായ കൈകൾ  യുവാക്കളുടെ ആണ് . ഇവർ എപ്പോഴും മാറ്റാത്തിൻറെ കണ്ണികൾ  ആണ് . അറിവില്ലയ്മും ചൂഷണവും  കയ്യാളിയ  ഈ ജന ജനതക്ക്‌ തണലെകാൻ  ഇവർക്ക്  കഴിയും . യുവാക്കളെ  മുൻ നിർത്തി മാത്രമേ  ഇനി  മാറ്റങ്ങൾ  കൈവരികാനാകൂ.
ഇനി  ഉള്ള  ഓരോ പുലരിയും  ഇവരുടെ  ജീവിതത്തിൻറെ ഊടും പാവും  തുന്നുന്ന ദിനങ്ങൾ  ആകട്ടെ . ആദിവാസി എന്ന  പേര്  ഇവർക്ക്  നാണകേട്  അല്ല എന്ന്  പുതു തലമുറയെ ബോധ്യപ്പെടുടതാൻ നമുക്ക് കഴിയണം.

ഈ കോളനിയും ഇവരുടെ ജീവിതവും  ആ യുവാക്കളുടെ  കൈകളിൽ  ഭദ്രമായി  ഇരിക്കണം എന്ന  പ്രാർഥനയോടെ .https://nsanthosh60.wordpress.com/2013/10/23

0 Comments:

Post a Comment

<< Home