ATTAPPADI

Thursday, March 27, 2014

വീരന്റെ കാപട്യം

കെ കൃഷ്ണന്‍കുട്ടിയുമായി അഭിമുഖം / പി വി ജീജോ ദേശാഭിമാനി വാരിക
അട്ടപ്പാടി ആദിവാസി ഭൂപ്രശ്നത്തില്‍ ഇടപെടുമ്പോള്‍ വീരന്റെ ലക്ഷ്യമെന്തായിരുന്നു 
വീരന്റെ കാപട്യം വെളിപ്പെടുത്തുന്ന മറ്റൊരു നിലപാടുണ്ടായത് അട്ടപ്പാടിയില്‍ ആദിവാസിഭൂമി സുസ്ലോണ്‍ കമ്പനി കൈയേറിയെന്ന പ്രശ്നത്തിലാണ്. എല്‍ഡിഎഫ് ഭരണത്തില്‍ വീരേന്ദ്രകുമാര്‍ ഒച്ചപ്പാടുണ്ടാക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെയും കൊണ്ടിറങ്ങിയിരുന്നു. അന്നദേഹത്തിന്റെ ലക്ഷ്യമെന്താണെന്നറിയില്ല. കാരണം വയനാട്ടില്‍ ആദിവാസികളുടെ ഭൂമി കൈയടക്കിയെന്ന പ്രതിച്ഛായ അന്നുള്ള സമയമാ. അത് മാറ്റിമറിക്കാന്‍ അട്ടപ്പാടിയെ ഉപയോഗിക്കയായിരുന്നുവോയെന്നിപ്പോള്‍ തോന്നുന്നു. കാരണം യുഡിഎഫ് വന്നിട്ടും സുസ്ലോണിനനുകൂലമാണ് തീരുമാനം.

ആദിവാസികള്‍ക്ക് ഭൂമി തിരിച്ചുകിട്ടിയിട്ടില്ല. ഇപ്പോള്‍ ആദിവാസികള്‍ ഞങ്ങളോട് ചോദിക്കുന്നു നിങ്ങള്‍ സുസ്ലോണ്‍ കമ്പനിക്കാരോട് കാശ് വാങ്ങിയോ. ഒരുദിവസംപോലും വീരേന്ദ്രകുമാര്‍ ഇക്കാര്യം യുഡിഎഫിലോ പുറത്തോ ഉന്നയിച്ചോ. ഇതാണോ ആദിവാസികളോടുള്ള പ്രേമം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വെള്ളം സ്വകാര്യവല്‍ക്കരിക്കുന്ന നയം പുറത്തുവന്നപ്പോള്‍ ഞങ്ങളൊക്കെ ആശങ്ക അറിയിച്ചു. അന്ന് പറഞ്ഞു ഞാനിത് സമ്മതിക്കില്ലെന്ന്. എന്നാല്‍ പിന്നീട് നിയമംവന്നു. എന്തെങ്കിലും എതിര്‍പ്പ് പ്രകടിപ്പിച്ചോ. ആസിയാന്‍ കരാറിന്റെ ദോഷം ഇപ്പോഴനുഭവിക്കയല്ലേ. വെളിച്ചെണ്ണക്ക് നുറുശതമാനം നികുതി ചുമത്താം. എന്നാല്‍ നികുതിയില്ല. ഫിലിപ്പീന്‍സില്‍നിന്ന് വെളിച്ചെണ്ണ ഇറക്കുമതിയാ. ഇവിടെനിന്ന് സോപ്പുണ്ടാക്കാന്‍ വെളിച്ചെണ്ണ വാങ്ങിക്കാന്‍ വന്ന ടാറ്റയും മാരികോമുമെല്ലാം കേരളംവിട്ടു. കാരണം അവര്‍ക്ക് കുറഞ്ഞവിലക്ക് ഫിലിപ്പീന്‍സ് വെളിച്ചെണ്ണ കിട്ടുന്നു. നമുടെ തേങ്ങക്ക് കനത്ത വിലത്തകര്‍ച്ച. എങ്ങനെ ജീവിക്കുമെന്നത് കര്‍ഷകനുമുന്നില്‍ വലിയ പ്രശ്നമാണ്. 

0 Comments:

Post a Comment

<< Home